ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ നവജാതശിശു മരിച്ചതിനെതുടർന്ന് സംഘർഷം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. പ്രസവ സമയം സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ല. വാർഡില്‍ കിടന്നാണ് പ്രസവിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളാല്‍ കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ചികിത്സയിലിരുന്ന കുഞ്ഞ് ഇന്നലെ രാത്രിയാണ് മരിച്ചത്. തുടർന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ മാറ്റിയത്. രാവിലെ പത്തിന് കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.