മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് ഡാന്‍സ് മാസ്റ്ററായ അജിത്തിന്റെ കൂടെ പോയത്: വിവാഹമോചനത്തെക്കുറിച്ച്‌ നസിയ

October 25, 2021
245
Views

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അനുപമയെ എങ്ങനെയെങ്കിലും ഒഴിവാക്കുമെന്നാണ് അജിത്ത് തന്നോട് പറഞ്ഞതെന്നും, എന്നാല്‍ തന്നെ ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമമെന്നും നസിയ പറഞ്ഞു.

ഡിവോഴ്‌സ് ചെയ്യരുതെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ തന്നോട് പറഞ്ഞത്. എന്നാല്‍, പൂര്‍ണമനസോടെ അല്ല താന്‍ വിവാഹമോചനം നല്‍കിയതെന്നും അജിത്തും അനുപമയും ചേര്‍ന്ന് തന്നെ ആ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എന്നും നസിയ പറഞ്ഞു. ഇതിനായി അജിത്ത് തന്നെ മര്‍ദ്ദിക്കുകയും, തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താനൊരു പുഴുവാണെന്ന് തനിക്ക് തന്നെ തോന്നുമെന്നും അതുകൊണ്ടാണ് വൈകിയാണെങ്കിലും ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നസിയ വ്യക്തമാക്കി.

2011-ലായിരുന്നു അജിത്തിനെ വിവാഹം കഴിച്ചത്. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായി കൂടെ പോയത്. ഡാന്‍സ് പഠിക്കാന്‍ പോയപ്പോഴാണ് ഡാന്‍സ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്. വിവാഹശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ മറ്റൊരിടത്താക്കുമെന്നും, അനുപമയെ വിവാഹം കഴിപ്പിച്ചയച്ചോളാമെന്നും, നിങ്ങള്‍ ഒന്നിച്ച്‌ കഴിയണം എന്നും അനുപമയുടെ പിതാവ് പറഞ്ഞു. എന്നാല്‍, അനുപമ മുദ്രപ്പത്രത്തില്‍ താന്‍ ഒപ്പിടുന്നത് കണ്ടിട്ടില്ലെന്നും നസിയ പറഞ്ഞു. കുഞ്ഞിനെ കൈമാറാന്‍ തയാറായി അനുപമ ഒപ്പിട്ടെന്ന് പറഞ്ഞ് പിതാവ് മുദ്രപ്പത്രം കാണിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കില്ലെന്ന് താന്‍ വീട്ടില്‍ചെന്ന് നേരിട്ട് അറിയിച്ചതോടെയാണ് അനുപമ അതിന് തയ്യാറായത്.അതോടെ പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് സമാധാനിച്ചിരുന്നുവെന്നും നസിയ വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *