ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്; വിഡി സതീശന്‍

October 22, 2021
221
Views

തിരുവനന്തപുരം: കാമുകനില്‍ പിറന്ന കുഞ്ഞിനെ തട്ടിയെടുത്ത പിതാവിനെതിരെ പൊലീസില്‍ മൊഴി നല്‍കിയ അനുപമ എന്ന സ്ത്രീയുടെ പരാതി ഗൗരവമായി എടുക്കണമെന്ന് വിഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പേരൂര്‍ക്കടയിലെ സിപിഎം പ്രാദേശിക നേതാവായ ജയചന്ദ്രനെതിരെയാണ് മകള്‍ അനുപമ പൊലീസില്‍ മൊഴി നല്‍കിയത്. ഭരണ സ്വാധീനത്താല്‍ ഇതുവരെ പൊലീസ് അനങ്ങാതിരുന്ന കേസ് മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞതോടെ ഒടുവിലാണ് പൊലീസ് ഇടപെടാന്‍ തയ്യാറായത്. അനുപമയുടെ മൊഴി പേരൂര്‍ക്കട പൊലീസ് രേഖപ്പെടുത്തി.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്.അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്.കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്.മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ.ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *