അനീഷിന്റെ കൊലപാതകത്തിന് കാരണം മകളുമായുള്ള പ്രണയം, കത്തി വാട്ടർ ടാങ്കിൽ – റിമാൻഡ് റിപ്പോർട്ട്

December 31, 2021
117
Views

തിരുവനന്തപുരം: പേട്ടയില്‍ 19കാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. കള്ളനാണെന്ന് കരുതി കുത്തിയതാണെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് പ്രതി സൈമണ്‍ ലാലന്‍ ആദ്യം പറഞ്ഞിരുന്നത്. അനീഷിനെ കൊന്നത് മുന്‍ വൈരാഗ്യം മൂലമാണെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും കഴുത്തിലും കുത്തിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ആസൂത്രിതമായ കൊലപാതകമാണ് അനീഷിന്റേതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനീഷും സൈമണും തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. മകളുമായുള്ള പ്രണയമാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനീഷിന്റെ കഴുത്തിലും നെഞ്ചിലുമാണ് സൈമണ്‍ കുത്തിയത്. കുത്താന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വാട്ടര്‍ മീറ്റര്‍ ബോക്‌സിനകത്താണ് ഈ ആയുധം ഒളിപ്പിച്ചിരുന്നത്.

അതേസമയം അനീഷിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചുവരുത്തിയതാണെന്ന ആരോപണം അനീഷിന്റെ മാതാപിതാക്കള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ വിളിച്ചു വരുത്തിയതല്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം നടന്ന മുറിയില്‍ നിന്നും ബിയര്‍ കുപ്പികളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി ആദ്യഘട്ടത്തില്‍ പറഞ്ഞ വിവരങ്ങളെല്ലാം കളവാണെന്ന് വ്യക്തമാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *