കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

October 28, 2021
334
Views

തൃശൂര്‍: മകളുടെ വിവാഹ ആവശ്യത്തിനായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജപ്തി നോട്ടീസിനെ തുടര്‍ന്ന് ജീവനൊടുക്കി. ആലപ്പാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ജോസിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഉടന്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാര്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ കൊവിഡ് കാലമായതോടെ ജോസിന് ജോലി നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ വായ്പയുടെ തിരിച്ചടവ് പലപ്രാവശ്യം മുടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു ജപ്തി നോട്ടീസും ജോസിന്റെ ആത്മഹത്യയും.

അതേസമയം, സംഭവത്തില്‍ വലിയ വിമര്‍ശനമാണ് പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നത്. കോടികള്‍ തട്ടിയെടുത്തവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു, മകളുടെ വിവാഹം നടത്താന്‍ വായ്പ്പ എടുത്തവര്‍ മണ്ണില്‍ കിടക്കുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *