ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം; കണ്ടാലറിയാവുന്ന അഞ്ച് പേര്‍ ഉടന്‍ പിടിയിലാകും

November 20, 2021
160
Views

തിരുവനന്തപുരം: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തി​ന്റെത് രാഷ്ട്രീയ കൊലപാതകം. രാഷ്ട്രീയ വിരോധത്തി​ന്റെ പേരിലുള്ള കൊലപാതകമെന്ന് എഫ് ഐ ആര്‍. കൊല നടത്തിയിരിക്കുന്നത് കണ്ടാല്‍ ആറിയാവുന്ന അഞ്ചോളം പേര്‍.

ഈ മാസം 15ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. പട്ടാപ്പകല്‍ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് മുഖം പോലും മറക്കാതെയാണ് അക്രമികള്‍ സഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊന്നത്. സഞ്ജിത്തിനെ ആക്രമിച്ചത് അഞ്ച് പേരാണെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത വെളിപ്പെടുത്തുന്നു. സഞ്ജിത്തിനെ അര്‍ഷിതയുടെ മുന്നിലിട്ടാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. നാല് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്.

രാവിലെ 8.40ന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടര്‍ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോള്‍ കാറില്‍ വന്നവര്‍ വെട്ടുകയായിരുന്നുവെന്നും അര്‍ഷിത പറയുന്നു. അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അവരെ ഇനി കണ്ടാല്‍ തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ ഒരാഴ്ച മുന്നേ മമ്ബറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച്‌ ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അര്‍ഷിത പറഞ്ഞു.

ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്ബോള്‍ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷികയ്‌ക്ക് മുന്നില്‍ വച്ച്‌ വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം, കൊലപാതകം നടത്തിയ ശേഷം അക്രമിസംഘം ജില്ലാ കടന്നതായാണ് പൊലീസ് ഭാഷ്യം. തൃശൂര്‍ ജില്ലയിലേക്ക് കടന്നെന്ന സൂചനയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ – തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച്‌ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആക്രമികള്‍ വെളുത്ത കാറിലാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. കാര്‍ ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മരണകാരണമായത് തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക നിഗമനം. തലയില്‍ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മമ്ബറത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആയിരുന്നു മരിച്ചത്. 27 വയസായിരുന്നു.

അതേസമയം, പാലക്കാട്​ മമ്ബറത്ത് ആര്‍.എസ്.എസ്​ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം പറയുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്ര​ന്‍െറ പ്രസ്താവന പരസ്യകലാപത്തിനുള്ള ആഹ്വാനമാണെന്നും എസ് ഡി പിഐ ആരോപിക്കുന്നു. കേസ് അന്വേഷണത്തിനുമുമ്ബ് സുരേന്ദ്രന്‍ വിധി കല്‍പിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കൊലപാതകം നടന്ന പ്രദേശത്ത് ആര്‍.എസ്.എസും വിവിധ പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് എസ് ഡി പിഐയും സമ്മതിക്കുന്നുണ്ട്. മരിച്ചയാള്‍ എല്ലാ പാര്‍ട്ടിക്കാരുമായും സംഘര്‍ഷത്തിലായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. പ്രദേശത്ത് നേര​ത്തേ നടന്ന സംഘര്‍ഷത്തിലും എസ്.ഡി.പി.ഐക്ക് ബന്ധമില്ല. കൊലപാതകം നടന്ന സ്ഥലം എസ്.ഡി.പി.ഐ-ബി.ജെ.പി സംഘര്‍ഷമേഖലയല്ല. കൊലപാതകവും അക്രമവും എസ്.ഡി.പി.ഐയുടെ നയമല്ലെന്നും പാര്‍ട്ടി നേതാക്കള്‍‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് കണ്ടുപിടിക്കട്ടെ എന്നാണ് എസ് ഡി പി ഐ നേതാക്കള്‍ പറയുന്നത്.

Article Categories:
Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *