ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്.
ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്. ഇതിനായി ഏകദേശം 270 മില്യണ്‍ ഡോളറിന്റെ പുതിയ മൂലധനം സമാഹരിക്കുന്നതിനുള്ള നടപടിയും കമ്ബനി ആരംഭിച്ചു.
പുതിയ പ്രഖ്യാപനത്തിന് പിന്നാലെ സ്പൈസ് ജെറ്റിന്റെ ഓഹരികള്‍ 29 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സ്പൈസ് ജെറ്റ്, ഷാര്‍ജ ആസ്ഥാനമായുള്ള സ്കൈ വണ്‍, ആഫ്രിക്ക ആസ്ഥാനമായുള്ള സഫ്രിക് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ കമ്ബനികളാണ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ രംഗത്തെത്തിയത്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്ത നടപടിക്കായി മേയിലാണ് അപേക്ഷ നല്‍കിയിരുന്നത്. തകരാറിലായവയ്‌ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്‍ജിന്‍ കമ്ബനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഗോ ഫസ്റ്റിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് 1,987 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1,430 കോടിയുമാണ് ഗോ ഫസ്റ്റിന് നല്‍കിയത്.