നാല് വയസ്സുകാരനെ കൊലപ്പെടുത്തിയത്‌ അയല്‍ക്കാരി; പിടിയിലായത് സ്വര്‍ണം പണയം വെച്ചപ്പോള്‍

January 23, 2022
306
Views

നാഗർകോവിൽ: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ അയൽക്കാരിയുടെ അലമാരയ്ക്കുള്ളിൽ വായും കൈയ്യും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ജോഹൻ റിഷി എന്ന കുട്ടിയെയാണ് അയൽക്കാരിയായ ഫാത്തിമയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങൾ സമീപത്തെ ബാങ്കിൽ പണയം വെച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ഫാത്തിമയുടെ വീട്ടിനുള്ളിൽ തിരച്ചിൽ നടത്തി.

ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തെ മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് നാട്ടുകാർ ഫാത്തിമയുടെ വീടിനു മുന്നിൽ റോഡ് ഉപരോധിച്ചു. പോലീസ് ഫാത്തിമയെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം തുടങ്ങി.

മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ്-സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി(4) ആണ് കൊല്ലപ്പെട്ടത്. ജോൺ റിച്ചാർഡ് വിദേശത്താണ്. സഹായ ജിൽസയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഹൻ റിഷിയെ കാണാതായത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *