ഗാർഹികപീഡനവും ഭർത്താവിന്റെ അവിഹിതബന്ധവും: യുവതിപെരുന്തേനരുവിയിൽ ചാടി ജീവനൊടുക്കി

December 11, 2023
31
Views


വെച്ചൂച്ചിറ: യുവതി പമ്പയാറ്റിൽ പെരുന്തേനരുവിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ ഡി.സി.എൽ പടി കരിങ്ങമാവിൽ വീട്ടിൽ സുമേഷ് എന്ന് വിളിക്കുന്ന കെ എസ് അരവിന്ദ്(36)ആണ് പിടിയിലായത്.


സുമേഷിന്റെ ഭാര്യ കൊല്ലമുള ചാത്തൻതറ കരിങ്ങമാവിൽ ജെനിമോൾ എന്നു വിളിക്കുന്ന ടെസി(31) ഒക്ടോബർ 30 നാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്. നിരന്തരമായ ഗാർഹിക പീഡനവും ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഇയാളിൽ നിന്നുണ്ടായ ശാരീരിക മാനസിക പീഡനവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എ.എസ്.ഐ റോയ് ജോൺ, എസ് സി പി ഓമാരായ അൻസാരി, ജോജി, മനോജ് കുമാർ, ശ്യാം മോഹൻ, സി പി ഓമാരായ ജോസൺ പി ജോൺ, അഞ്ജന എന്നിവരുമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആറ്റിൽ ചാടി കാണാതായതിനെ തുടർന്ന് അന്നുതന്നെ വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ചാടിയ സ്ഥലത്തിന് സമീപത്തുനിന്നും ചെരുപ്പും മൊബൈൽ ഫോണും പാസ്പോർട്ട് സൈസ് ഫോട്ടോയും രണ്ട് ഡെബിറ്റ് കാർഡുകളും പോലീസ് കണ്ടെത്തിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *